Saturday, July 12, 2008

K.P.സുകുമാര്‍ജിയുടെ ആണവ പ്രേമം

K.P. സുകുമാരന്‍ അഞ്ചരക്കണ്ടി
ആണവക്കരാര്‍ ; സത്യവും മിഥ്യയും (3)
ഞാന്‍ പറഞ്ഞതിത്ര മാത്രം :
മാഷെ,പേരിന്റെ കൂടെ ഒരു വാലുകൂടി കൂട്ടി കേട്ടൊ.
1)പരമാധികാരം എന്നതുകൊണ്ടു താങ്കള്‍ എന്താണാവോ ഉദ്ദേശിക്കുന്നതു?ഗാട് കരാറും ഉദാരവല്‍ക്കരണവും ഇന്ത്യയില്‍ ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയില്ല എന്നാണോ പറയുന്നതു? ഇന്ത്യയിന്നു അഭിമുഖീകരിക്കുന്ന വിലക്കയറ്റം,പണപ്പെരുപ്പം,കാര്‍ഷിക പ്രതിസന്ധി ഇവയെല്ലാം ലിബെറലൈസേഷന്റെ ഭാഗമാണെന്നു ഇവിടുത്തെ കൊച്ചുകുട്ടിക്കു പോലും അറിയാം. 17 വര്‍ഷം മുന്‍പു ഇടതുപ്രസ്ഥാനങ്ങള്‍ ഇതു മുന്നറിയിപ്പു നല്‍കിയപ്പൊള്‍ താങ്കളെപ്പൊലെയുള്ള ആള്‍ക്കാര്‍ അതു പരിഹസിച്ചു. അതിന്റെ പിതാവു ശ്രീമാന്‍. മന്മൊഹന്‍ തന്നെ കഴിഞ്ഞവര്‍ഷം പറഞ്ഞു തെറ്റുപറ്റിയെന്നും,ഇവിടുത്തെ ജനസാമാന്യത്തിനും അതു ദൊഷം ചെയ്തു എന്നും.പിന്നെയും താങ്കള്‍ കണ്ണടച്ചു ഇരുട്ടാക്കുകയാണൊ?
2)ചൈന കരാ‍റ് ഒപ്പുവച്ചെങ്കില്‍ അതു വെണ്ട ഭെദഗതികളൊറ്റെയാണു എന്നു ഒര്‍മിപ്പിക്കട്ടെ. ഇന്ധനങ്ങളുടെ പുനരുപയോഗം,റിപ്പൊര്‍ട്ടിങ് തുടങ്ങിയവ.
3)ജനാധിപത്യ വ്യവസ്ഥിതിയില്‍ ഭരണം ക്രിയാത്മകമാകണമെങ്കില്‍ പ്രതിപക്ഷം ഇടപെടുകതന്നെ വേണം.എന്‍.ഡി.എ.ഭരണകാലത്തു മിണ്ടാതെ കുത്തിയിരുന്നെങ്കില്‍ അതു കൊണ്‍ഗ്രസ്സിന്റെ കഴിവു കേടല്ലെ മാഷെ?
4)ഇന്ത്യയില്‍ മറ്റൊരു രാജ്യാന്തര എജന്‍സി കയറി പരിശോധന നടത്താം എന്നു സമ്മതിക്കുന്നതു പരമാധികാരത്തിന്മെലുള്ള വിട്ടുവീഴ്ച്ചയല്ലെ?താങ്കലുടെ വീട്ടില്‍ കയറി ഞാന്‍ വലിപ്പു പരിശോധിച്ചാല്‍ ??5)ബൊഫോര്‍സ് അഴിമതി ജനങ്ങള്‍ മറന്നതു പിന്നെയും പൊക്കിയെടുക്കുന്നതെന്തിനാണു?
6)ആണവ മേഖലയില്‍ ഇന്ത്യ അമേരികയുടെ മുന്നിലാണെന്നു താങ്കള്‍ തന്നെ തെളീവുകള്‍ നിരതുന്നുവല്ലൊ,അങ്ങിനെയെങ്കില്‍ ഈ കരാറില്‍ ആര്‍ക്കായിരിക്കും ഗുണം കിട്ടുക.
7)കഴിഞ്ഞ പൊസ്റ്റ് ഇല്‍ ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കു താങ്കള്‍ മറുപടി പറഞ്ഞിരുന്നു എങ്കില്‍ അവസ്സാന ഖണ്ടിക താങ്കള്‍ക്കു എഴുതേണ്ടി വരില്ലായിരുന്നു.കേവലം 4 ശതമാനമാണു നമ്മുടെ ഊര്‍ജ്ജാവശ്യം ഈ കരാറിലൂടെ അധികം കിട്ടാന്‍ സാധ്യതയുള്ളൂ.ഇറാന്‍ വാതകക്കുഴല്‍ കരാറായാല്‍ ഇതിലധികം നമുക്കു കിട്ടിയേനെ.
8)മറ്റെല്ലാ കാര്യങ്ങളും കരാറ് വായിച്ചാല്‍ ബോധ്യപ്പെടും. റിപ്പോര്‍ട്,പരിശോധന എന്നീ ഭാഗങ്ങള്‍ പ്രത്യെകം ശ്രദ്ധിക്കണം.
ഭാഗം രണ്ടിന് അഭിപ്രായം :

മാഷെ, ഞാന്‍ എത്തി,താങ്കളുടെ സയന്‍സ് ബ്ലൊഗ് കണ്ടാണു ഞാന്‍ ബുക് മാര്‍ക് ചെയ്തതു, പക്ഷെ ഇപ്പൊള്‍ ........“താരതമ്യേന അപായസാധ്യതകള്‍ നീയന്ത്രണവിധേയമാക്കാവുന്നതും പരിസ്ഥിതിക്ക് യാതൊരു കോട്ടവും ഉണ്ടാക്കാത്തതുമായ ആണവോര്‍ജ്ജം“ഇതു ഒരു നിരുത്തരവാദ പ്രസ്താവന ആയെന്നു പറയാതെ വയ്യ.പിന്നെ വാങ്ങുന്ന ആണവ ഇന്ധനത്തിന്റെ കാര്യം, ഇന്ത്യ വികസിപ്പിച്ച തൊറിയം സാങ്കെതിക് വിദ്യ ലൊകൊത്തരമാണെന്നു ദെശസ്നേഹിയായ താങ്കള്‍ക്കു അറിയില്ലെന്നൊ!!സ്വകാര്യ മെഖലയിലെ പങ്കാളിത്തമാണു പിന്നെ, എന്‍റൊണ്‍ തെര്‍മല്‍ പവര്‍ കൊര്‍പ്പരേഷന്റെ ഗതിയെന്തായെന്നു എല്ലാവര്‍ക്കും അറിയാമല്ലൊ.പിന്നെ അവസാന ഭാഗം, ഉത്തരം അവിടെത്തന്നെയുണ്ടു.വീണ്ടും കാണാം
ഭാഗം ഒന്നിന് അഭിപ്രായം :
ഞാനാണൊ ആദ്യം!!?
ചില ചൊദ്യങ്ങള്‍ മാത്രം.
1.ആണവ നിലയത്തില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് വില എത്രയാകും?
2.ആകെ ഉത്പാദനത്തിന്റെ പരമാവധി എത്ര ശതമാനം വരെ അണവ വൈദ്യുതി ഉത്പാദിപ്പിക്കാനാവും?3.ഒരു നിലയത്തിനു എത്ര പണം മുടക്കണം?
4.ഒരു ആണവ നിലയത്തിന്റെ എത്ര കി.മി. ചുറ്റളവില്‍ ജനവാസ നിരൊധിത മെഖലയുണ്ടു?
ഉത്തരം നല്‍കുമല്ലൊ.
വീണ്ടും : ഇടതു കക്ഷികളുടെ ഗതികെടെന്ന വാദം


ഹാ കഷ്ടം !!എന്നല്ലതെ എന്തുപറയാന്‍?തീവ്രമായ ഇടതുപക്ഷ വിരൊധം മാത്രമാണു ഈ പൊസ്റ്റ് ഇല്‍ കാ‍ണാനാവുന്ന എക വികാരം.“ഇക്കാര്യത്തില്‍ ബി.ജെ.പി.യും ഇടതുകളും ഫലത്തില്‍ ഒരേ ചേരിയിലാണ്.“ഒരൊ വാചകം എടുത്തുള്ള പരിശൊധനയല്ല, എങ്കിലും ചൂണ്ടിക്കാണിക്കട്ടെ, ആണവ കരാര്‍ ഇന്ത്യക്കു ആവശ്യമാനെന്നതാണു ബി.ജെ.പി. നിലപാടു.അവര്‍ അതു വ്യക്തമാക്കിയതുമാണു.പൊകട്ടെ, കൊണ്‍ഗ്രസ്സിന്റെ ഇന്നത്തെ തകര്‍ച്ചക്കു കാരണമെന്താണ്?പഴയ ഇന്ത്യന്‍ നാഷനല്‍ കൊണ്‍ഗ്രെസ്സ് ന്റെ പ്രേത ബാധയുണ്ടെന്ന അവകാശവാദം മാത്രമല്ലതെ അവര്‍ക്കു എന്താണു പ്രത്യയശസ്ത്രപരമായി അടിസ്താനമുല്ലതു?കെവലം വ്യക്തികളെയൊ കുടുംബങ്ങളെയൊ കെന്ദ്രബിന്ദുവാക്കി, വ്യക്തിപൂജ മാത്രം അടിസ്താനമാക്കി ഒരു പ്രസ്ഥാനത്തിനു അധികകാലം പിടിച്ചുനില്‍ക്കാനവില്ല.എല്ലാ സംസ്ഥാനങ്ങളിലുമുള്ള നെത്ര്രുനിരയിലുള്ള വ്യക്തികള്‍ മുഴുവന്‍ പലകാരണങ്ങളാല്‍ പുറത്തു പൊയി.മറ്റുചില നെതാക്കളാകട്ടെ, വിധിയുടെ വിളിയില്‍ ഇഹലൊക വാസം വെടിഞ്ഞു.കൂനിന്മ്മെല്‍ കുരുവായി സോണിയാ ഗാന്ധിയുടെ രംഗപ്രവേശം കൂടിയായപ്പൊള്‍ പൂര്‍ണ്ണം.തുറന്ന പുസ്തകമായി എല്ലാം മുന്നില്‍ നില്‍ക്കയല്ലെ, നൊക്കിക്കാണാമല്ലൊ. ചരിത്രത്തിലാദ്യമായി സംഘടനാ നേതാക്കളെ കണ്ടെത്താന്‍ പരീക്ഷ നടത്തിയ ക്രെടിറ്റും നിങ്ങല്‍ള്‍ക്കു തന്നെ.ഉപജാപകവ്രുന്ദവുമായി പടക്കിറങ്ങിയാല്‍ ഭലം പരാജയം തന്നെയായിരിക്കും. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ബി.ജെ.പി. വരുന്നു എന്നു അലമുറയിട്ടിട്ടു കാര്യമില്ല.പിന്നെ ബുഷ് സ്ഥാനമൊഴിയാന്‍ പൊകുന്നു എന്ന പരാമര്‍ശം. അമേരിക്ക ഇറാക്കിനെ ആക്രമിക്കുമ്പോള്‍ ബുഷ് നു എത്ര കാലം ബാക്കിയുടായിരുന്നു? അവിടുത്തെ എണ്ണ് മുഴുവന്‍ കൊരിയെടുത്തു സ്വന്തം വീട്ടിലെ കിണ്റ്റില്‍ കൊണ്ടുപൊയി സൂക്ഷിക്കാം എന്നു അങ്ങെര്‍ കരുതിയിരുന്നൊ അവൊ!!ബുഷ് ഒരു പ്രതിനിധി മാത്രമാണ്, കച്ചവടം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആഗോള മൂലധനത്തിന്റെ.ഇത്തരം ബാലിശമായ പരാമര്‍ശങ്ങല്‍ പൊസ്റ്റ്ന്റെ നിലവാരം കെടുത്തിയെന്നു തന്നെ പറയട്ടെ, ക്ഷമിക്കുക.ഇനി ഇടതുകക്ഷികളുടെ നിലപാടുകള്‍ , അതൊരു കമന്റു ബോക്സില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയയില്ലെന്നു താങ്കള്‍ക്കുതന്നെ അറിയാമല്ലൊ.ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞതിനാലാണു ഞാനും നിങ്ങളും ഇപ്പൊളും സ്വതന്ത്രമായി ബ്ലൊഗ് എഴുതാനിരിക്കുന്നതു.ഇല്ലയെങ്കില്‍ സംഘപരിവാറിന്‍ ത്രിശ്ശൂലത്താലൊ അല്ലാത്ത പക്ഷം സാമ്രാജ്യത്വത്തിന്‍ സാമ്പത്തിക അടിമത്താത്താലൊ കൊന്നൊടുക്കപ്പെട്ടേനെ. ഇന്ത്യയിലെ പാവങ്ങലുടെ പട്ടിണി മാറ്റുക എന്നതിനേക്കാള്‍ പ്രാമുഖ്യം അണവകരാറിനു നല്‍കുന്ന മന്മൊഹന്‍സിങ് ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പൊലും മത്സരിച്ചിട്ടില്ലാത്ത ഒരു ലോകബാങ്കു ഗുമസ്തനായിരുന്നു എന്ന കാര്യവും വിസ്മരിക്കരുതു.

തുടര്‍ച്ച :


വാദപ്രതിവാദങ്ങല്‍ക്കു വേദിയെന്നനിലയിലല്ല ഞാന്‍ താങ്കലുടെ പൊസ്റ്റില്‍ വന്നതു.ഇതിലൂടെ നമുക്കു പരസ്പരം ബോധവല്‍ക്കരിക്കാനും കഴിയുകയില്ല. എങ്കിലും എന്തെങ്കിലും പറയാതിരുന്നാല്‍ താങ്കളുടെ മരുപടി അംഗീകരിച്ചതായൊ അല്ലെങ്കില്‍ അവഗണിച്ചതായൊ തെറ്റിദ്ധരിക്കപ്പെട്ടെക്കാം.കണ്ണൂര്‍ മോഡെല്‍ രാക്ഷ്ടീയത്തൊടു എനിക്കു യൊജിപ്പില്ല. പക്ഷെ അതു ആ പ്രദേശത്തിന്റെ മാത്രം പ്രത്യെകതയാണു.മറ്റുള്ളവരുടെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അങ്കക്കച്ചചുറ്റി സ്വയം മരണം എറ്റുവാങ്ങുന്ന ചേകവന്മാരുടെ നാടാണതു. രക്തം കണ്ടു അറപ്പുതീര്‍ന്നവര്‍.അതു കെരളത്തിന്റെ പൊതു സ്വഭാവമായി അവതരിപ്പിക്കരുതു.കമ്മുണിസ്റ്റ് വിരൊധം തെറ്റല്ല, പക്ഷെ നില്‍നില്‍പ്പിനു കമ്മുണിസ്റ്റു വിരൊധം മാത്രം ആശ്രയിക്കുന്നതു തെറ്റുതന്നെയാണു.പിന്നെ പൌരന്മാരുടെ രാക്ഷ്ട്രീയം.കണ്ണും കാതുമുള്ള വര്‍ പ്രതികരിക്കും, ആ പ്രതികരണം അവനില്‍ അടിസ്താനമായി കിടക്കുന്ന ആശയങ്ങല്‍ അനുസരിച്ചാവണം എന്നാണു എന്റെ അഭിപ്രായം.അപ്പപ്പൊള്‍ കാണുന്ന വ്യക്തിയുടെ സൌന്ദര്യം നൊക്കി പിതാക്കന്മാരെ മറ്റാനാവില്ലല്ലൊ.അമേരിക്ക ലൊകത്തിനു ഭീഷണിയല്ല എന്നു പറയുന്നതിനു എനിക്കു മറുപടി ഒന്നുമില്ല.ഇനി മന്മൊഹന്‍. 1966 യു.എന്‍.ന്റെ ഒരു സാമ്പത്തിക കാര്യ ഉദ്യൊഗസ്തനായാണു അദ്ദേഹം ന്യൂയൊര്‍ക്കില്‍ എത്തുന്നതെന്നാണു എന്റെ ചെറിയ അറിവു.70 കള്‍ മുതല്‍ ഇന്ത്യയുടെ വിവിധ സാമ്പത്തിക രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് നരസിംഹ റാവു വിന്റെ ധനകാര്യമന്ത്രിയായി. അന്നു തുടങ്ങിവച്ച നവ ലിബെറല്‍ സാമ്പത്തിക നയങ്ങള്‍ ഇന്ത്യന്‍ കര്‍ഷകന്റെയും ഇന്ത്യന്‍ സമ്പത് വ്യവസ്ഥയെയും തകര്ത്തു തരിപ്പണമാക്കി.അന്നു ഇതിനെതിരെ ശബ്ദമുയര്‍ത്തിയ ഇടതു കഷികളെ ആരും മുഖവിലക്കെടുത്തില്ല.ആ വ്യക്തിയെ എത്ര മഹത്വവല്‍ക്കരിച്ചാലും താങ്കള്‍ക്കു ഒരു ഇന്ത്യക്കാരെന്ന നിലയില്‍ പരാജയമെ സമ്മാനിക്കൂ.